Fri, 18 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Zoo Relocation

മൃഗശാല മാറ്റം; മുഖ്യമന്ത്രിയെ പിന്തുണച്ച് മന്ത്രിമാർ

തിരുവനന്തപുരം: മൃഗശാല തലസ്ഥാന നഗരത്തിൽ നിന്ന് നെയ്യാർ ഡാമിലേക്ക് മാറ്റാനുള്ള നീക്കത്തിന് പിന്തുണയേറുന്നു. മൃഗശാല നഗരത്തിൽ പ്രവർത്തിക്കുന്നത് അനുയോജ്യമല്ലെന്നും, മൃഗങ്ങൾ കടുത്ത ശബ്ദമലിനീകരണം അനുഭവിക്കുന്നുണ്ടെന്നും ചൂണ്ടിക്കാണിച്ചാണ് മാറ്റം അനിവാര്യമാണെന്ന വാദം ശക്തമായിരിക്കുന്നത്.

ഈ തീരുമാനത്തിന് പൂർണ പിന്തുണയുമായി മന്ത്രിമാരായ കെ.മുരളീധരനും സി.പി.ജോണും രംഗത്തെത്തി. മൃഗശാല നെയ്യാർ ഡാമിന്‍റെ പരിസരത്തേക്ക് മാറ്റുന്നത് തികച്ചും ഉചിതമായ തീരുമാനമാണെന്നും ഇതിൽ ആരും അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കേണ്ടതില്ലെന്നും മന്ത്രി കെ.മുരളീധരൻ വ്യക്തമാക്കി. മൃഗശാല മാറ്റിയാലും തലസ്ഥാന നഗരിയുടെ പ്രാധാന്യത്തിന് യാതൊരു കുറവും വരില്ല.

സർക്കാർ ഈ തീരുമാനവുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം അറിയിച്ചു. തൃശൂർ മൃഗശാല മാറ്റിയപ്പോൾ ആരും കച്ചവട താത്പര്യങ്ങളോ എതിർപ്പുകളോ ഉന്നയിച്ചിരുന്നില്ല. സിപിഎം എല്ലാ വികസന പ്രവർത്തനങ്ങളെയും എതിർക്കുന്നവരാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നഗരത്തിന്‍റെ നടുവിൽ മൃഗശാല പ്രവർത്തിക്കുന്നത് അവയ്ക്ക് വലിയ തോതിലുള്ള മാനസിക ബുദ്ധിമുട്ടുകളും ശബ്ദമലിനീകരണവും ഉണ്ടാക്കുന്നുണ്ടെന്ന് മന്ത്രി സി.പി.ജോണും ചൂണ്ടിക്കാണിച്ചു.

 

Latest News

Corehub Up